സന്തോഷ് ലക്ഷ്മണൻ കഥ എഴുതി സംവിധാനം ചെയ്ത ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം പറയുന്നത് ഒരു 48 മണിക്കൂർ അല്ലെങ്കിൽ ഒരു കേസിന്റെ അവസാന രണ്ട് ദിവസത്തിന്റെ കഥയാണ്...
ചിത്രം സഞ്ചരിക്കുന്നത് ഇൻസ്‌പെക്ടർ ശ്രീകാന്തിന്റെ കഥയാണ്... ഇലക്ഷനിന്റെ മുന്നോടിയായി മൂന്ന് പേര് പാർട്ടി സ്ഥാപിക്കുന്നു.. പക്ഷെ ഇലക്ഷനിന്റെ കുറച്ചു ദിവസം മുൻപ് അവരെ കാണാതാവുന്നു.. കുറെ അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും ഇല്ലാത്ത ആ കേസിനു ക്ലോസ്സിംഗ് റിപ്പോർട്ട് തയ്യാറാക്കാൻ മേലുദ്യോഗസ്ഥൻ ശ്രീകാന്തിനോട് ആവശ്യപെടുന്നതും അദ്ദേഹം ആലപ്പുഴയിൽ എത്തി അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ് നമ്മളെ കൂട്ടികൊണ്ട് പോകുന്നത്......
ശ്രീകാന്ത് ആയി ദീപക് പുറമ്പോൾ എത്തിയ ഈ ചിത്രത്തിൽ നന്ദൻ ഉണ്ണി അദേഹത്തിന്റെ സഞ്ചത്ത സഹചാരി ആയും അദിതി രവി, ധർമജൻ, മേജർ രവി എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയും ചിത്രത്തിൽ ഉണ്ട്..
സെയോ ജോൺ അരുൺ രാജ് എന്നിവർ ചേർന്ന് കൈകാര്യം ചെയ്ത ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിനയനും, ഛായാഗ്രഹണം ഫൈസൽ അലിയും ആയിരുന്നു... നിമേഷ് താനൂർ ആണ് കലാസംവിധാനം നിർവഹിച്ചത്..
ക്രിട്ടിസിന്റെ ഇടയിൽ നല്ല/മിക്സഡ് അഭിപ്രായം നേടിക്കുണ്ട് നിൽക്കുന്ന ഈ ചിത്രം കോവിഡ് പ്രോട്ടോകോൾ മാനിച്ചു എടുത്ത ചിത്രം ആയത് കൊണ്ട് തന്നെ മിക്കവാറും ആളുകൾ സംസാരിക്കുന്നത് ഫോൺ ഇന്റർനെറ്റ് എന്നിവയിൽ ആണ് എന്ന് ചിത്രം ശ്രദ്ധിച്ചപ്പോൾ തോന്നി..
ഒന്ന് കാണാം.. നീസ്ട്രമിൽ ആണ് ചിത്രം വന്നിരിക്കുന്നത്.... One time watchable